ഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് കേരളത്തില്‍ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നത് പാര്‍ട്ടിയുടെ വാദമല്ല ആവശ്യമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ എല്ലായിടത്തും ശക്തിയുള്ള പാര്‍ട്ടിയാണ് ലീഗെന്നും അതുകൊണ്ട് തന്നെ എവിടെ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മൂന്നാം സീറ്റ് എന്ന പാര്‍ട്ടിയുടെ ആവശ്യത്തില്‍ വാദ പ്രതിവാദത്തിലേക്ക് കടക്കേണ്ടതില്ല. വളരെ ഗൗരവമേറിയ ചര്‍ച്ചകളാണ് ഇത് സംബന്ധിച്ച് നടക്കുന്നത്. ലീഗിന് എവിടെ വേണമെങ്കിലും മത്സരിക്കാം. നാളിതുവരെ അതിന് ശ്രമിച്ചിട്ടില്ല. ഒരു പ്രത്യേക സീറ്റിനെ കുറിച്ചും ചർച്ച ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണോ എന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ആണ്'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇന്ത്യ മുന്നണിയിൽനിന്ന് ചില രാഷ്ട്രീയ കക്ഷികള്‍ വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും എല്ലാവരും ബിജെപിക്കെതിരെ തന്നെയാണ് പോരാടുക, ചില പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പിന് സഖ്യമുണ്ടാകും. മറ്റുള്ളവരുമായി തെരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ചയുണ്ടാകും'- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.