പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. നരേന്ദ്ര മോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്നാണ് ലാലു പ്രസാദ് യാദവ് ആരോപിക്കുന്നത്. 'ഹൈന്ദവ ആചാര പ്രകാരം മാതാപിതാക്കൾ മരണപ്പെട്ടാല്‍ പുരുഷന്മാർ താടിയും മുടിയും നീക്കം ചെയ്യും. എന്നാല്‍ 2022 ഡിസംബറിൽ മോദിയുടെ അമ്മ മരണപ്പെട്ടപ്പോള്‍ അദ്ദേഹം ഇത്തരം ആചാരങ്ങളൊന്നും പിന്തുടര്‍ന്നില്ല. അതിനാല്‍ അദ്ദേഹം ഹിന്ദുവല്ല' ലാലു പ്രസാദ് പറഞ്ഞു. പാട്നയിൽ നടന്ന ജന്‍ വിശ്വാസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ സ്വജനപക്ഷപാതം പിന്തുടരുന്ന ബിജെപിയെ അധികാരത്തിലെത്തിക്കരുതെന്നും ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. 'ബിഹാര്‍ രാജ്യത്തിന് അനവധി മികച്ച വ്യക്തിത്വങ്ങളെ നൽകിയിട്ടുണ്ട്. രാജ്യത്തെ നയിക്കുന്ന നാടാണ് ബിഹാർ. ബിഹാറിലെ അഭിപ്രായങ്ങൾക്ക് വളരെയധികം ശക്തിയുണ്ട് ബിഹാർ തീരുമാനിക്കുന്നത് രാജ്യം അനുകരിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിതീഷ് കുമാറിനെതിരെയും ലാലു പ്രസാദ് വിമർശനമുന്നയിച്ചു. നിതീഷ് നിലപാടുകളില്ലാത്ത വ്യക്തിയാണെന്നും അതുകൊണ്ടാണ് അദ്ദേഹം വീണ്ടും എൻഡിഎയിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ ജനറൽ സെക്രട്ടറി ദീപാങ്ക ഭട്ടാചാര്യ എന്നിവരും പങ്കെടുത്തിരുന്നു.