കോഴിക്കോട്: ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ചീഫ് ഇലക്ടറൽ ഓഫീസറായ സഞ്ജയ് കൗളാണ് നടപടിയെടുക്കാനായി നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ (ഇആർഒ), ഒരു ബൂത്ത് ലെവൽ ഓഫിസർ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് കോഴിക്കോട് ജില്ല കലക്ടർക്ക് നിർദേശം നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വോട്ടെടുപ്പ് സംബന്ധിച്ച് പല തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തിയ്യതി, വോട്ടെണ്ണല്‍ തിയ്യതി എന്നിവ പ്രഖ്യാപിച്ചതായൊക്കെയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദ്ദേശമുണ്ട്.