ബിഹാര്‍: ബിഹാറിലെ ഒരു പത്താം ക്ലാസ്സുകാരിയുടെ ഉത്തരകടലാസിന്‍റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. അസാധാരണമായൊരു അപേക്ഷയാണ് കുട്ടി ഉത്തരകടലാസില്‍ എഴുതിയിരിക്കുന്നത്. തന്നെ എങ്ങനെയെങ്കിലും ജയിപ്പിക്കണമെന്നും, പരീക്ഷയില്‍ തോറ്റാല്‍ അച്ഛന്‍ തന്നെ വിവാഹം കഴിപ്പിക്കുമെന്നുമായിരുന്നു ഉത്തര കടലാസില്‍. ബിഹാറിലെ അറാ മോഡൽ സ്‌കൂളിലെ പത്താം ക്ലാസ്സ് മൂല്യനിര്‍ണയ ക്യാമ്പിലാണ് ഈ വിചിത്ര ഉത്തരകടലാസ് ലഭിച്ചത്.
'എന്‍റെ അച്ഛന്‍ ഒരു കര്‍ഷകനാണ്. വിദ്യാഭ്യാസത്തിനായി പണം ചിലവഴിക്കുന്നത് ഞങ്ങളുടെ കുടുംബത്തിന് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ പഠിപ്പിക്കാന്‍ അച്ഛന് വലിയ താൽപര്യമില്ല. നല്ല മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ എന്നെ കല്യാണം കഴിപ്പിക്കുമെന്നാണ് അച്ഛന്‍ പറയുന്നത്. ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയാണ്, എന്‍റെ മാനം കാക്കണം' -എന്നായിരുന്നു കുട്ടി ഉത്തരക്കടലാസിൽ എഴുതിയിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാര്‍ത്ഥികള്‍ ഉത്തര കടലാസുകളില്‍ കഥയും കവിതയുമൊക്കെ എഴുതുന്നത് സാധാരണമാണ്. പക്ഷേ ഇത്തരം അപേക്ഷകള്‍ എഴുതുന്നവരെ ജയിപ്പിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. ഉത്തരങ്ങള്‍ക്ക് മാത്രമായിരിക്കും മാര്‍ക്ക് കൊടുക്കുകയെന്നും മൂല്യനിർണയത്തിൽ പങ്കെടുത്ത അധ്യാപിക പറഞ്ഞു. തിയറി പരീക്ഷകളില്‍ 30 ശതമാനം മാര്‍ക്കും, പ്രാക്ടിക്കൽ പരീക്ഷകളിൽ 40 ശതമാനം മാർക്കും വാങ്ങുന്നവര്‍ മാത്രമാണ് ഉന്നത പഠനത്തിന് അര്‍ഹരാകുന്നത്.