തിരുവനന്തപുരം: സിഎഎക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കോടതിയിലെത്തിയാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയുള്ള കേസുകള്‍ പിന്‍വലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ചില കേസുകളില്‍ ഗുരുതര കുറ്റങ്ങളും വകുപ്പുകളും ഉള്ളതിനാൽ അതൊഴിച്ച് മറ്റെല്ലാം പിന്‍വലിക്കാന്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കി. സിഎഎ പ്രതിഷേധവുമായി ബന്ധപ്പെട്ട് 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാജ്യത്ത് സിഎഎ പ്രാബല്യത്തിൽ വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പക്ഷേ ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഈ കേസുകള്‍ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഫിന്‍റെയും യുഡിഎഫിന്‍റെയും മുഖ്യപ്രചാരണ വിഷയമായി പൗരത്വ ഭേദഗതി നിയമം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
835 കേസുകളില്‍ ആദ്യം വെറും 69 കേസുകള്‍ മാത്രമായിരുന്നു പിന്‍വലിച്ചത്. ഇക്കാര്യം സംബന്ധിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തുകയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അന്ന് അതിനുള്ള മറുപടിയായി 600 കേസുകള്‍ പിന്‍വലിച്ചെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് കേസുകള്‍ പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടർമാർക്കു നിർദേശം നൽകിയിരിക്കുന്നത്.