തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശങ്ങളില്‍ സംഘ്പരിവാർ അജണ്ടയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്തരം മനോനിലയുള്ളവര്‍ ഇപ്പോഴും കേരളത്തിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നും സത്യഭാമയെ പോലുള്ള ഒരു കലാകാരിയുടെ മനസ്സ് ഇത്രയ്ക്ക് വികൃതമാണെന്ന് മനസിലാക്കുന്നത് ഇപ്പോഴാണെന്നും മുരളീധരന്‍ പറഞ്ഞു.
'ഇങ്ങനെ വംശീയ അധിക്ഷേപം നടത്തുന്നവരെ ഒറ്റക്കെട്ടായി നിന്ന് തോല്‍പ്പിക്കണം. ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്ന് തെളിയിക്കണം. ഈ പരാമര്‍ശങ്ങളെല്ലാം സംഘ്പരിവാർ അജണ്ടയാണ് വ്യക്തമാക്കുന്നത്. കുടുംബക്ഷേത്രത്തിലെ ഒരു നൃത്ത പരിപാടിയ്ക്ക് വേദി കൊടുത്തു എന്ന് വെച്ച് ഈ പാപക്കറ കഴുകിക്കളയാനാവില്ല.'- സുരേഷ് ഗോപി തന്‍റെ കുടുംബക്ഷേത്രത്തില്‍ നൃത്തത്തിന് രാമകൃഷ്ണനെ ക്ഷണിച്ചതിനെ പരാമര്‍ശിച്ച് മുരളീധരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആർ എൽ വി രാമകൃഷ്ണന് നേരെ ഉണ്ടായ വംശവെറി പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആര്‍എല്‍വി കോളേജ് വിദ്യാര്‍ത്ഥികള്‍ കൂട്ട മോഹിയാട്ടം സംഘടിപ്പിച്ചു. കേരളത്തിലെ പല തെരുവുകളിലും നര്‍ത്തകർ രാമകൃഷ്ണന് പിന്തുണ അറിയിച്ച് മോഹിനിയാട്ടം അവതരിപ്പിച്ചു. സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.