ഡല്‍ഹി: ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും മേഖലയിലെ ദുർബലമായ പരിസ്ഥിതി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. കഴിഞ്ഞ 21 ദിവസമായി ഉപ്പും വെള്ളവും മാത്രം ഭക്ഷിച്ചായിരുന്നു സമരം. നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും ലഡാക്കിനെ സംരക്ഷിക്കാനും ജനങ്ങളുടെ രാഷ്ട്രീയ അവകാശത്തിനും വേണ്ടിയുള്ള തന്‍റെ പോരാട്ടം മറ്റ് മാർഗങ്ങളിലൂടെ തുടരുമെന്ന് സോനം വാങ്ചുക് വ്യക്തമാക്കി.
ലഡാക്കിന്റെ നാനാഭാഗങ്ങളില്‍ നിന്നും കടുത്ത തണുപ്പിനെ അവഗണിച്ച് സമരത്തിന് പിന്തുണ അറിയിച്ച് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. വാങ്ചുക്കിന്റെ സമരം അവസാനിച്ചെങ്കിലും ഇതേ ആവശ്യവുമായി നിരാഹാര സമരം തുടങ്ങുകയാണെന്ന് അവിടെ എത്തിയ വനിതകളുടെ സംഘം അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന നടന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം വാങ്ചുക്കിന് പിന്തുണയുമായി എത്തിയിരുന്നു. സര്‍ക്കാര്‍ തന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ഒന്നിച്ച് നിന്ന് പോരാടണമെന്ന് പ്രകാശ് രാജ് പറഞ്ഞു. തന്‍റെ ജന്മ ദിനം രാജ്യത്തിന് വേണ്ടി പോരാടുന്നവര്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ലോകസഭ തെരഞ്ഞെടുപ്പ് മുതല്‍ ലഡാക്കിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബിജെപി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇന്ന് വരെ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല.