ഡല്‍ഹി: ഇന്ന് ഇന്ത്യ ഭരിക്കുന്നത് ക്രിമിനല്‍ സംഘമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ നശിപ്പിച്ച്, സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം തന്നെ ഇല്ലാതാക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ബിജെപിക്കാരല്ലെങ്കില്‍ ജയിലില്‍ അടയ്ക്കുക. പാര്‍ട്ടി സംഭാവന നല്‍കുന്നവര്‍ക്ക് ജാമ്യം കൊടുക്കുക. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയക്കുക. ഇലക്ടറൽ ബോണ്ടുകൾക്കായി ബ്ലാക്ക് മെയിൽ ചെയ്യുക, ഇതെല്ലാം കാണുമ്പോള്‍ ഇന്ന് രാജ്യം ഭരിക്കുന്നത് ഒരു സര്‍ക്കാര്‍ അല്ല ഒരു ക്രിമിനല്‍ സംഘമാണെന്നാണ് തോന്നുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ജനങ്ങളുടെ അവകാശങ്ങളും ബിജെപിയും തമ്മിലാണെന്നും ജനാധിപത്യത്തിന്റെ വിജയത്തിലാണ് ഇന്ത്യയുടെ വിജയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലി ഇന്ന് ഡല്‍ഹി രാം ലീല മൈതാനിയില്‍ നടന്നു. 28 പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിതാറാം യെച്ചൂരി, ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ് തുടങ്ങിയ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു.