ജമ്മു കാശ്മീരിൽ പുൽവാമ മാതൃകയിൽ സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം തകർത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ സൈന്യം കണ്ടെത്തി. തെരച്ചിലിനിടെ കാർ നിർത്താത്തതിനെ തുടര്‍ന്ന് സൈന്യം വെടിവെച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
സൈന്യവും ജമ്മുകാശ്മീർ പൊലീസും നടത്തിയ സംയുക്ത നീക്കമാണ് ഭീകരാക്രമണ പദ്ധതി പൊളിച്ചത്. കഴിഞ്ഞ ദിവസമാണ് സ്ഫോടക വസ്തുക്കൾ നിറച്ച കാറിനെ കുറിച്ചെ സൈന്യത്തിന് രഹസ്യ വിവരം ലഭിക്കുന്നത്. തുടർന്ന് പ്രദേശത്ത് സൈന്യം വ്യാകപമായ തെരച്ചിൽ നടത്തിയിരുന്നു. പരിശോധനക്കിടെ പുൽവാമയിൽ ചെക്ക് പോസ്റ്റിൽ വെച്ചാണ് കാർ സൈന്യം കണ്ടെത്തിയത്. കാർ നിർത്താത്തതിനെ തുടർന്ന് കാറിന് നേരെ സൈന്യം വെടിവെച്ചു. ഓടിപ്പോയ ഡ്രൈവറെ സൈന്യത്തിന് കണ്ടെത്താനായില്ല. ഇയാൾക്കുള്ള തെരച്ചിൽ തുടരുകയാണ് കാറിൽ നിന്ന്. 20 കിലോ ഗ്രാ ഐഇഡി സ്ഫോടക വസ്തുക്കളാണ് കാറിൽ നിന്ന് കണ്ടെത്തിയത്. ഉഗ്ര സ്ഫോടക ശേഷിയുള്ളവയാണ് ഇവയെന്ന് സൈന്യം അറിയിച്ചു. കാർ കർശന സുരക്ഷയോടെ സൈന്യം വിജനമായ പ്രദേശത്ത് എത്തിച്ചു. തുടർന്ന് നിയന്ത്രിത സ്ഫോടനത്തിൽ കാർ തകർത്തു. ഇതിന്റെ ആകാശ് ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടു. കൂടുതൽ വിശാദാംശങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.
<p>കഴിഞ്ഞ വർഷം ഫെബ്രുവരി 14 നടന്ന പുൽവാമ ചാവേർ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.