ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയും ഹെയര്‍സ്റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായി. ഇനി മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. പ്രധാന പ്രതികളായ ഷെരീഫിനെയും റഫീഖിനെയും ഷംന കാസിമുമായി പരിചയപ്പെടുത്തിയത് ഇയാളാണെന്നാണ് റിപ്പോര്‍ട്ട്. റഫീഖിന്റെ ബന്ധുകൂടിയാണ് ഇയാള്‍. ഷംന കാസിമിന്‍റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്വാറന്‍റൈനില്‍ പോകേണ്ടതിനാൽ ഷംനയുടെ മൊഴി ഓൺലൈൻ വഴിയാകും രേഖപ്പെടുത്തുക.
മോഡലുകൾക്ക് വാഗ്ദാനങ്ങൾ നൽകി പാലക്കാട്ടെത്തിക്കുന്നത് ഇടുക്കി സ്വദേശിനിയായ യുവതിയാണെന്നാണ് പുതിയ കണ്ടെത്തൽ. ഇവർക്കു വേണ്ടിയുള്ള തെരച്ചിലും അന്വേഷണ സംഘം ആരംഭിച്ചു. ഇതിനിടെ അറസ്റ്റിലാകുന്നതിന് മുൻപ് സ്വർണ്ണാഭരങ്ങൾ തിരിച്ചു നൽകി പരാതി പിൻവലിപ്പിക്കാൻ പ്രതിയായ റഫീഖ് ശ്രമിക്കുന്നതിന്റെ തെളിവുകളും പുറത്തു വന്നു.
പ്രതികള്‍ക്കെതിരേ സ്വര്‍ണക്കടത്ത് ആരോപണങ്ങളും ഉയര്‍ന്നതോടെ കസ്റ്റംസും പോലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കടത്തിന് തെളിവ് ലഭിച്ചിട്ടില്ല.