ആര്‍ത്തവ സമയത്ത് കോളേജ് ഹോസ്റ്റലിന്‍റെ അടുക്കളയില്‍ കയറിയതിന്‍റെ പേരിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചു. ഗുജറാത്തിലെ ശ്രീ സഹജാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. 68 വിദ്യാര്‍ത്ഥിനികളെയാണ് ആർത്തവ പരിശോധനക്ക് വിധേയരാക്കിയത്. ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പോയെന്നും, മറ്റുള്ളവരെ തൊട്ടെന്നും ആരോപിച്ചുമായിരുന്നു പരിശോധന. ഹോസ്റ്റൽ വാർഡനാണ് കുട്ടികളെ പരിശോധിച്ചത്. കുളിമുറിയിൽ കൊണ്ടുപോയാണ് വിദ്യാർത്ഥിനികളുടെ ദേഹപരിശോധന നടത്തിയത്.
കോളേജിലേയും ഹോസ്റ്റലിലേയും അധികൃതരുടെ അറിവോടെയാണ് പരിശോധന നടന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിനികള്‍ കച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കാണ് പരാതി നല്‍കിയത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.