യുഎഇ കോണ്‍സലേറ്റ് ഗണ്‍മാന്‍ ജയഘോഷിനെ കാണാനില്ല. ബന്ധുക്കള്‍ തുമ്പ പൊലീസില്‍ പരാതി നല്‍കി. സ്വർണം പിടികൂടിയ ദിവസം ജയ്ഘോഷിനെ കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഫോണിൽ വിളിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഘോഷിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ കസ്റ്റഡിയെടുത്തിരിക്കാമെന്ന സംശയമാണ് ബന്ധുക്കൾക്കുള്ളത്. ഗൺമാൻ്റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു.
അറ്റാഷെ മടങ്ങിപ്പോയിട്ടും ഗൺമാൻ തോക്ക് തിരികെ നൽകിയിരുന്നില്ല. തുടർന്നാണ്, ഗൺമാന്റെ വീട്ടിൽനിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.
ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പൊലീസ് കേസ് എടുത്തു. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.