ചിറ്റാർ കസ്റ്റഡി മരണം; വനംവകുപ്പ് ഉദ്യോസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കും

പത്തനംതിട്ട ചിറ്റാർ സ്വദേശി മരിച്ചതിൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ നരഹത്യക്ക് കേസ് എടുത്തേക്കും. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് എതിരെ നടപടികൾ ശക്തമാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മനപൂർവമല്ലാത്ത നരഹത്യ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തുക. മത്തായിയുടെ മരണത്തിൽ തെളിവുനശിപ്പിക്കാൻ ശ്രമിച്ചതയി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.മത്തായി വനം വകുപ്പിന്റെ ക്യാമറ നശിപ്പിക്കുന്നതായി കണ്ടതായി മൊഴി നൽകിയ അരുൺ എന്നയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയിൽ വലിയ വൈരുദ്ധ്യമുള്ളതായും  അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് മത്തായി ക്യാമറ നശിപ്പിക്കുന്നത് കണ്ടുവെന്ന് പറഞ്ഞതെന്ന് ഇയാൾ വെളിപ്പെടുത്തി.

മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനവകുപ്പ് ഉദ്യോ​ഗസ്ഥരെ  സസ്പെൻഷന്റ് ചെയ്തിരുന്നു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാറിനെയും, സെക്ഷൻ ഓഫീസർ എകെ പ്രദീപ് കുമാറിനെയുമാണ് സസ്പെന്റ് ചെയ്തത്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ഈ ഉദ്യോ​ഗസ്ഥർക്ക് എതിരെ തന്നെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരുന്നത്. ഇവരാണ് ചട്ടവിരുദ്ധമായി മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് വനം വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജിഡി ഉൾപ്പെടെ ഉദ്യോ​ഗസ്ഥർ തിരിമറി നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറ തകർത്ത കേസിൽ  വനംവകുപ്പിന്റെ 7 ഉദ്യോ​ഗസ്ഥരാണ് മത്തായിയെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് പോയത്. ആരോപണ വിധേയരായ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുത്താൽ മാത്രമെ മത്തായിയുടെ മൃതദേഹം സംസ്കരിക്കൂ എന്ന നിലപാടിലാണ് ബന്ധുക്കൾ. 

തെളിവെടുപ്പിനിടെ മത്തായിയെ ആസൂത്രിതമായി കണറ്റിൽ തള്ളിയിട്ട് ആസൂത്രിതമായി കൊലപ്പെടുള്ളിയതുമായി ബന്ധപ്പെട്ട് നേരത്തെയും മത്തായിയിയെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിയിരുന്നു. കഴിഞ്ഞ മാസം 28 നാണ് മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.

മത്തായിയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നി​ഗമനം.  ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇല്ല. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നാണ് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പ്രകാരം  വെള്ളം ഉളളിൽ ചെന്നതാണ് മരണകാരണം. മൃതദേഹത്തിൽ മർദ്ദനത്തിന്റേയോ ബാഹ്യ ഇടപെടലുകളുടേയോ ലക്ഷണമില്ലെന്നും റിപ്പോർട്ടിലുണ്ട്. തലയുടെ ഇടത് വശത്ത് ചതവുണ്ട്. കൂടാതെ കൈ മുട്ട് ഒടിഞ്ഞിട്ടുണ്ട്. കിണറ്റിൽ വീഴുമ്പോൾ ഉണ്ടായ പരിക്കാണെന്നാണ് പ്രാഥമിക നി​ഗമനം.   മത്തായിയുടെ ആന്തരികാവയവങ്ങുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ റിപ്പോർട്ടിൽ മരണ കാരണം കുറെ കൂടി വ്യക്തമാകും. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അതേസമയം പോസ്റ്റ്മോർ്ട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബന്ധുക്കൾ തള്ളി. മരണത്തിന്ത്തുകയായിരുന്നെന്നാണ് ആരോപണം. വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ച കുറ്റത്തിനാണ് മത്തായിയെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തത്. മാലിന്യം വനത്തിൽ ത ഉത്തരവാദികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് ബന്ധുക്കൾ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More