സാമ്പത്തിക തട്ടിപ്പ് കേസിൽ യുനൈറ്റഡ് നേഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ അടക്കം 4 പേർ പിടിയിൽ. യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജാസ്മിൻ ഷായുടെ ഡ്രൈവർ നിധിൻ മോഹൻ, ഓഫീസ് സെക്രട്ടറി ജിത്തു എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ ക്രൈംബ്രാഞ്ചാണ് പ്രതികളെ പിടികൂടിതയത്. കേസിലെ മറ്റൊരു പ്രതിയായ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്ന വിദേശത്താണ്. കേസിൽ ആകെ 7 പ്രതികളാണ് ഉള്ളത്. ജാസ്മിൻ ഷായാണ് ഒന്നാം പ്രതി.
നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസസിയേഷന്റെ ഫണ്ടിൽ നിന്ന് മൂന്നര കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2017 മുതൽ രണ്ടു വർഷത്തോളമാണ് തട്ടിപ്പ് നടന്നത്. അസോസിയേഷൻ മുൻ ഭാരവാഹി സിബിയാണ് പരാതിക്കാരൻ. സിബിയുടെ പരാതിയിൽ കേസ് റദ്ദാക്കണമെന്ന ജാസ്മിൻഷായുടെ അപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുച്ഛമായ ശമ്പളം കിട്ടുന്ന നഴ്സുമാരാണ് വഞ്ചിക്കപ്പെട്ടതെന്നും കേസ് നിസാരമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.ജാസ്മിൻ ഷാ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സംഘടനയുടെ ഫണ്ടിൽ നിന്ന് 74 ലക്ഷം രൂപ മാറ്റിയതായി പ്രാഥമിക പരിശോധനയിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.