ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലുള്ള മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല. 84 കാരനായ പ്രണാബ് വെന്റലേറ്ററിന്റെ സഹായത്തോടയൊണ് ജീവൻ നിലനിർത്തുന്നത്. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണം തുടരുകയാണെന്ന് ആശുപത്രിയ വൃത്തങ്ങൾ അറിയിച്ചു. രണ്ട് ദിവസം മുമ്പ് മരുന്നുകളോടും ചികിത്സയോടും ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഡൽഹി ആർമ റിസർച്ച് ആന്റ് റഫറൽ ആശു്വത്രിയാലാണ് മുഖർജിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശസ്ത്ര ക്രിയക്കായാണ് അദ്ദേഹത്തെ ഈ മാസം 10 ന് ആശുപത്രിയിൽ പ്രവേശിപ്പിചത്. രക്തം തലച്ചോറിൽ കട്ടപിടിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥരീകരിച്ചു.
പ്രണബിന്റെ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി പ്രണാബന്റെ ചിത്രം സ്വാതന്ത്ര്യ ദിനത്തിൽട്വിറ്ററിൽ പങ്കുവെച്ചു.
പ്രണാബ് കുമാർ മുഖർജിയുടെ ആരോഗ്യ നിലസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി അഭ്യർത്ഥിച്ചു. തന്റെ പിതാവ് ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് അഭിജിത്ത് പറഞ്ഞു.