ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. 13 ദിവസമാണ് തെരച്ചിൽ തുടരുന്നത്. ദുരന്തത്തിന് ഇരയായ 9 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 61 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 10 കിലോമീറ്റർ ദുരെയുള്ള പുഴയിലാണ് ഒരാഴ്ചയായി 5 ദിവസമായി തെരച്ചിൽ നടത്തുന്നത്. കൂടാതെ ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള തെരച്ചിലും തുടരും. യന്ത്ര സഹായത്തോടെയാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്. മണ്ണിനടിയിൽ മനുഷ്യനുണ്ടെങ്കിൽ കണ്ടെത്തുന്ന റഡാറാണ് ഇവിടെ ഉപയോഗിക്കുന്നത്. ചെന്നൈയിൽ നിന്നുള് സംഘമാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നായ്ക്കളെയു തെരച്ചിന് ഉപയോഗിക്കുന്നുണ്ട് . ഇടക്കിടെ പെയ്യുന്ന മഴ തെരച്ചിലിനെ ബാധിക്കുന്നുണ്ട്. മഴ കനത്തതിനെ തുടർന്ന് നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിൽ നിർത്തിവെച്ചു.
കഴിഞ്ഞ ദിവസം 3 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആറ് വയസുള്ള അശ്വന്ത് രാജ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. അനന്ത ശെൽവം എന്നയാളുടെ മൃതദേഹവും ഇവിടെ നിന്ന് ലഭിച്ചു. മൂന്നമത്തെയാളെ തിരിച്ചറിയാനായിട്ടില്ല. ഗ്രേവൽ ബങ്ക് ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.