അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്യണമെന്ന അന്ത്യശാസനം പിന്തുണക്കില്ലെന്ന് ജോസ് കെ. മാണി. രാജ്യസഭാ തെരഞ്ഞടുപ്പിലും അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണിയിൽ നിന്ന് പുറത്താക്കിയ ശേഷം വോട്ട് ചെയ്തില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറയുന്നതിന്റെ അർത്ഥം മനസിലാകുന്നില്ല. യുഡിഎഫിന് വിപ്പ് നൽകാനുള്ള അധികാരം ഇല്ലെന്നും, ഈ വിപ്പ് അംഗീകരിക്കില്ലെന്നും ജോസ് വ്യക്തമാക്കി. കേരള കോൺഗ്രസിന് വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. ഇത് സംബന്ധിച്ച് കത്ത് സ്പീക്കർക്ക് നൽകിയിട്ടുണ്ട്.
നാളെ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും വിട്ടുനിൽക്കാനാണ് ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചിരിക്കുന്നത്. നിയമസഭയിൽ യുഡിഎഫിന് അനുകൂലമായി നിലപാട് എടുത്തിട്ടില്ലെങ്കിൽ അച്ചടക്ക നടപടി എടുക്കമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞിരുന്നു. ഇതിനോടാണ് ജോസ് കെ. മാണി പ്രതികരിച്ചത്.
.