ബിസിസിഐ മെഡിക്കൽ ടീം അംഗത്തിന് കൊവിഡ്. ഐപിഎൽ മത്സരത്തിന് ദുബായിൽ എത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐ സംഘത്തോടൊപ്പം ഇയാൾ ദുബായിലേക്ക് യാത്ര ചെയ്തിരുന്നു. യാത്രക്കിടെ ആരുമായും സമ്പർക്കം പുലർത്തിയില്ലെന്നാണ് സൂചന. ആദ്യ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉടൻ തന്നെ അടുത്ത ടെസ്റ്റ് നടക്കും. കൊവിഡ് ഭീഷണിയെ തുടർന്നാണ് ഐപിഎൽ മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയത്. ഈ മാസം 19 നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഐപിഎൽ ടീമുകൾ ദുബായിൽ എത്തും.
ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെ രണ്ട് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കളിക്കാർക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിക്കുന്നത് ഐപിഎൽ ബിസിസിഐ യെ ആശങ്കയിലാക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിലെ സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞി ദിവസം ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.