ഉത്തര്‍ പ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെടുന്നവരില്‍ ഭൂരിഭാഗവും 'പശു'വുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലാകുന്നവരാണെന്ന് റിപ്പോര്‍ട്ട്. അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് കുമാർ അവസ്തിയുടെ പ്രസ്താവന പ്രകാരം, ഈ വർഷം ഓഗസ്റ്റ് 19 വരെ യുപി പോലീസ്139 പേർക്കെതിരെ എൻഎസ്‌എ ചുമത്തിയിട്ടുണ്ട്. ഇതിൽ 76ഉം പശുവിനെ കശാപ്പ് ചെയ്തതിനാണ്.
ദേശീയ സുരക്ഷയ്‌ക്കോ ക്രമസമാധാനപാലനത്തിനോ ഭീഷണിയാണെന്ന് അധികാരികൾക്ക് തോന്നിയാൽ എൻഎസ്‌എ പ്രകാരം ഒരു വ്യക്തിയെ 12 മാസം വരെ കേസ് കൂടാതെ തടങ്കലിൽ വയ്ക്കാം. എൻഎസ്എ കുറ്റവാളികൾക്കിടയിൽ ഭയവും പൊതുജനങ്ങൾക്കിടയിൽ സുരക്ഷിതത്വബോധവും ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. എൻഎസ്എ കൂടാതെ, ഉത്തർപ്രദേശ് പശു കശാപ്പ് നിരോധന നിയമപ്രകാരം ഈ വർഷം 1,716 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 4,000 പേർ അറസ്റ്റിലായി.
ഇരുപതുകാരായ നൗഷാദും കസീമുമാണ് മൂൻപ് പശുവിനെ അറുത്തതിന് അറസ്റ്റിലായത്. ഇത്തവണ അറസ്റ്റ് ചെയ്ത ഇസ്രായേലിനെതിരെ ഗുണ്ട ആക്റ്റും ചുമത്തിയിട്ടുണ്ട്.