കങ്കണ റനൗറ്റിനെതിരെ ആഞ്ഞടിച്ച് നടി ഊർമിള ഊര്‍മിള മതോന്ദ്കര്‍. മുംബൈയെക്കുറിച്ചും ബോളിവുഡിലെ മയക്കുമരുന്ന് ഭീഷണികളെക്കുറിച്ചും കങ്കണ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് മതോന്ദ്കര്‍ പ്രതികരിച്ചത്.
മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം സംസ്ഥാനമായ ഹിമാചൽപ്രദേശിൽ നിന്നും ആരംഭിക്കാൻ കങ്കണയോട് നടി ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ മയക്കുമരുന്നിന്റെ ഭീഷണി അഭിമുഖീകരിക്കുകയാണെന്നും മയക്കുമരുന്നിന്റെ പ്രഭവകേന്ദ്രം ഹിമാചലാണെന്നും മതോന്ദ്കര്‍ പറഞ്ഞു. ഇത് കങ്കണക്ക് അറിയാമെങ്കിൽ മയക്കുമരുന്നിനെതിരായ പോരാട്ടം അവർ സ്വന്തം സംസ്ഥാനത്തു നിന്നാണ് ആരംഭിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. മുംബൈക്കെതിരായ ഒരു പരാമർശവും തനിക്ക് സഹിക്കാനാകില്ലെന്നും അത്തരം അഭിപ്രായങ്ങൾ പറയുന്നവർ നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെയും അപമാനിക്കുകയാണെന്നാണ് മതോന്ദ്കര്‍ തുറന്നടിച്ചത്.
Also Read
നടിയും ആർഎസ് എംപിയുമായ ജയാ ബച്ചനെതിരായ കങ്കണയുടെ പ്രസ്താവനയോടും ഊർമിള പ്രതികരിച്ചു. സംസ്കാരമുള്ള വീട്ടില്‍ ജനിച്ചവരാരും ജയ ബച്ചനെ പോലെയുള്ളവരോട് ഇത്തരത്തില്‍ സംസാരിക്കില്ലെന്നാണ് നടി പറഞ്ഞത്. എന്നാൽ, കങ്കണയുടെ പാലി ഹിൽസിലെ ഓഫീസ് ബിഎംസി പൊളിച്ചുനീക്കിയ നടപടിയോട് യോജിക്കുന്നില്ലെന്നും അവർ പറഞ്ഞു.