രാജസ്ഥാനിലെ കോട്ടയിൽ വള്ളം മുങ്ങി 13 മരണം. 11 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 40 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത് 13 പേർ നീന്തി രക്ഷപ്പെട്ടു. ചമ്പാൽ നദിയിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഏറെയും സ്ത്രീകളാണെന്ന് കോട്ട ജില്ലാ റവന്യൂ അധികൃതർ വ്യക്തമാക്കി. വള്ളം മറിഞ്ഞ ഉടനെ നാട്ടുകാരാണ് രക്ഷാദൗത്യവുമായി രംഗത്തെത്തിയത്. പിന്നീടാണ് പൊലീസും ജില്ലാ അധികാരികളും സ്ഥലത്തെത്തിയത്.യാത്രക്കാർ വള്ളത്തിന്റെ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകട കാരണം. അനധികൃതമായി സർവീസ് നടത്തുന്ന വളളമാണ് ഇതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോട്ടോർ സൈക്കിൾ അടക്കമുള്ളവ വള്ളത്തിൽ കയറ്റിയിരുന്നു.
അപകടത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 1 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.