ക്രിക്കറ്റർ സുരേഷ് റെയ്നയുടെ 2 ബന്ധക്കളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. സാവൻ, മുഹബത്ത്, ഷാറൂഖ് ഖാൻ എന്നിവരാണ് പ്രതികൾ.
പത്താൻകോട്ട് റെയിൽവെ സ്റ്റേഷന് സമീപമുള്ള ചേരി പ്രദേശത്ത് നിന്നാണ് മുന്നുപേരെയും കസ്റ്റഡിയിൽ എടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം തെളിഞ്ഞത്. സംഭവ സ്ഥലത്ത് നിന്ന് മോഷ്ടിച്ച പണവും സ്വർണവും പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലെ പത്താൻകോട്ടിൽ വെച്ച് റെയ്നയുടെ അമ്മാവനായ അശോക് കുമാറും ഇയാളുടെ മകൻ കൗശൽ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണം തടയാൻ ശ്രമിച്ചപ്പോൾ ഇരുവരും ആക്രമിക്കപ്പെടുകയായിരുന്നു. അശോക് കുമാറിന്റെ ഭാര്യ ആശാ റാണി ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ആകെ 13 പ്രതികാണുള്ളത്. 11 പേരെ ഇനിയും പിടികൂടാനുണ്ട്. കേസിൽ ഇതുവരെ 100 പേരെ പൊലീസ് ചോദ്യം ചെയ്തു.