ചന്ദ്രശേഖർ ആസാദിന്‍റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

പൗരത്വ നിയമത്തിനെതിരായി ഡൽഹി ജമാമസ്ജിദിന് സമീപം നടന്ന പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്‍റെ ജാമ്യ ഹർജി ഇന്ന് വിധി പറയും. ‍ഡൽഹി തീസ് ഹസാരി കോടതിയാണ് ഹർജി പരിഗണിച്ചത്. ഹർജിയിന്മേൽ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

ഹർജി പരിഗണിക്കുമ്പോൾ കോടതി രൂക്ഷമായ ഭാഷയിൽ പൊലീസിനെ വിർശിച്ചിരുന്നു.  ഡൽഹി ജമാ മസ്ജിദിൽ പ്രതിഷേധം സംഘടിപ്പിച്ചതിൽ തെറ്റെന്താണെന്നും, ജമാ മസ്ജിദ് പാകിസ്താനിലാണെന്ന പോലെയാണ് പൊലീസ് പെരുമാറുന്നത്, ജമാ മസജിദ് പാകിസ്താനിൽ  ആയാലും അവിടെ പ്രതിഷേധിക്കുന്നതിൽ തെറ്റില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ധർണയിലും പ്രതിഷേധത്തിലും തെറ്റെന്താണെന്നും ഇത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ജഡ്ജ് കാമിനി ലാഉ അഭിപ്രായപ്പെട്ടു. ആസാദ് സമൂഹമാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തെന്ന സർക്കാർ അഭിഭാഷകന്റെ വാദത്തെ കോടതി നിശിതമായ ഭാഷയിൽ വിമർശിച്ചു. ആസാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ കലാപത്തിനുള്ള ആഹ്വാനം എവിടെയെന്നും, പോസ്റ്റുകളിൽ എന്താണ് തെറ്റെന്നും പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു. കോടതിയിൽ ഹാജരാക്കിയ ഫേസ്ബുക്ക് പോസ്റ്റുകൾ ആസാദിന്റെ അഭിഭാഷകന് കൈമാറാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി.

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചെന്ന സർക്കാർ അഭിഭാഷകന്‍റെ വാദവും കോടതി അംഗീകരിച്ചില്ല.  സെക്ഷൻ 144 അമിത ഉപയോഗം നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണെന്ന കാശ്മീർ കേസിലെ സുപ്രീം കോടതിയുടെ വിധി ജഡ്ജ് ഓർമിപ്പിച്ചു.  ഡിസംബർ 21-നാണ് ഡൽഹി പൊലീസ് ആസാദിനെ അറസ്റ്റ് ചെയതത്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More