സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ഹിൽ സ്റ്റേഷനുകൾ, അഡ്വഞ്ചറസ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയത്. സംസ്ഥാന ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രവേശനം. ഇത് സംബന്ധിച്ച് ടൂറിസം വകുപ്പ് മാർഗ രേഖ പുറത്തിറക്കി. ബീച്ചുകളിൽ അടുത്ത മാസം ഒന്നും മുതൽ പ്രവേശനം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാറിന് കീഴിലുളള ടൂറിസം കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ തുറക്കുക.
സംസ്ഥാനത്ത് പുറത്തു നിന്നുള്ള ടൂറിസ്റ്റുകളെയും കേരളത്തിലേക്ക് പ്രവേശിപ്പിക്കും. ഇവർ കൊവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.
സർക്കാർ തീരുമാനത്തെ ടൂറിസം ഓപ്പറേറ്റർമാർ സ്വാഗതം ചെയ്തു. ഹോട്ടൽ റിസോർട്ട് രംഗത്ത് പ്രവർത്തിക്കുന്നവരും നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. മറ്റ് മേഖലകൾ തുറന്നിട്ടും ടൂറിസം രംഗത്തെ അവഗണിക്കുകയായിരുന്നെന്ന് ടൂറ് ഓപ്പറേറ്റർമാർ ആക്ഷേപം ഉന്നയിച്ചിരുന്നു. സർക്കാർ തീരുമാനം ഈ രംഗത്ത് പ്രവർത്തികുന്ന തൊഴിലാളികൾ അനുബന്ധ മേഖകളിൽ പ്രവർത്തിക്കുന്നവർക്കും ഏറെ ആശ്വാസം നൽകുന്നതാണ്.