സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്ക് എതിരെ നടപടി ശക്തമാക്കുന്നതിന് നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി സിആർപിസി യിൽ ഭേദഗതി വരുത്തും. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ നിയമങ്ങൾ ശക്തമല്ലെന്ന ആക്ഷേപത്തെ തുടർന്നാണ് സർക്കാർ തീരുമാനം.
സർക്കാർ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസത്തേക്കാണ് പിടിച്ചത് . കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പണം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം സർക്കാർ പിടിച്ചത്. 5 മാസം കൊണ്ട് 30 ദിവസത്തെ ശമ്പളമാണ് സർക്കാർ പിടിച്ചത്.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പിടിച്ച സർക്കാർ ജീവനക്കാരുടെ ശമ്പളം അടുത്ത മാസം മുതൽ തിരിച്ചുനൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ജീവനക്കാരിൽ നിന്നും ശമ്പളം ഇനി പിടിക്കില്ല. സാലറി ചാലഞ്ച് തുടരേണ്ടെന്നും തീരുമാനിച്ചു. ജിഎസ്ടി കുടിശികയും നഷ്ടപരിഹാരവും കേന്ദ്രസർക്കാർ വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സാലറി ചാലഞ്ച് വേണ്ടെന്ന് വെച്ചത്. ഈ ഇനത്തിൽ 7000 കോടി രൂപ ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്.