ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ഖമറുദ്ദീനോട് രാജി ആവശ്യപ്പെട്ടേക്കും

ഫാഷൻ ​ഗോൾഡ് തട്ടിപ്പ് കേസിൽ എംസി ഖമറുദ്ദീൻ എംഎൽഎ അറസ്റ്റിലായ പശ്ചാത്തലത്തിൽ മുസ്ലീലീ​ഗിന്റെ അടിയന്ത നേതൃയോ​ഗം കോഴിക്കോട് ചേരും. ഖമറുദ്ദീൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് അടിയന്തര യോ​ഗം വിളിച്ചത്. ഖമറുദ്ദീൻ എംഎൽഎ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. അറസ്റ്റ് സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി മറികടക്കുന്നതിനെ കുറിച്ചും യോ​ഗത്തിൽ ചർച്ചയുണ്ടാകും. ഖമറുദ്ദീനെ രാജിവെപ്പിച്ച് പ്രതിസന്ധി മറികടക്കണമെന്നാണ് ഒരു വിഭാ​ഗം നേതാക്കളുടെ ആവശ്യം. എന്നാൽ കേസുകളിൽ പ്രതിയായ കെഎം ഷാജിക്കും, ഇബ്രാഹി കുഞ്ഞിനും നൽകിയ ആനുകൂല്യം ഖമറുദ്ദീന് നൽകണമെന്ന ആലോചനയും ഉണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ഖമറുദ്ദീനെ തള്ളിപ്പറയുന്നത് ശരിയല്ലാത്ത നടപടിയാണെന്നും ഒരു വിഭാ​ഗം പറയുന്നു. 

അതേസമയം കാസർ​കോട് ഫാഷൻ ​ഗോൾഡ് തട്ടിപ്പില്‌ 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. ചന്തേരി കാസർകോട് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നായി 27 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് കേസ് എടുത്തത്. രണ്ട് കേസുകളിൽ എംസി ഖമറുദ്ദീനും ഒരു കേസിൽ ഫാഷൻ ​ഗോൾഡ് എംഡി പൂക്കോയ  തങ്ങളുമാണ് പ്രതി. ഇതോടെ ഫാഷൻ​ ​ഗോൾഡ് തട്ടിപ്പ് കേസിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 115 ആയി. 

പൂക്കോയ തങ്ങൾ ഒളിവിൽ പോയതായാണ് പൊലീസിന്റെ നി​ഗമനം.  കേസിൽ ചോദ്യം ചെയ്യാൻ പ്രത്യേക സംഘം കഴിഞ്ഞ ദിവസം തങ്ങളെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്ന കാസർകോട് എസ് പി ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൂക്കോയ തങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. പൊലീസ് തങ്ങളെ പിടികൂടാനായി ഇയാളുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പൂക്കോയ തങ്ങളും കമ്പനി ഡയറ്ടർമാരും ചേർന്ന് തെന്ന കബളിപ്പിച്ചെന്ന് അറസ്റ്റിലായ എംസി ഖമറുദ്ദീൻ എംഎൽഎ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. പൂക്കോയ തങ്ങൾ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എംസി ഖമറുദ്ദീനെ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്  . ഇതിന് പിന്നാലെയാണ് പൂക്കോയ തങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചന്തേര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 4 കേസുകളിലാണ് ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി-420, ഐപിസി-34 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിവ. ആകെ റജിസ്റ്റർ ചെയ്ത 115 കേസുകളിൽ 77 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.


കേസിൽ ഖമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന്  പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എസിപി വിവേക് കുമാർ നേരത്തെ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. 13 കോടി രൂപയുടെ തട്ടിപ്പിന് തെളിവ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.  കാസർകോട് എസ്പി ഓഫീസിലാണ് ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ സംഘം ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ഇന്നലെ രാവിലെ 10.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേസിൽ ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്ത് 70 ദിവസം കഴിയുമ്പോഴാണ് ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. 

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 115 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ​ഗോൾഡ് 150 ഓളം കോടി രൂപ നിക്ഷേപമായി സ്വീകരിച്ചത്. തുടർന്ന് നിക്ഷേപർക്ക് പണം തിരികെ നൽകാതെ കബളിപ്പിച്ചു എന്നാണ് കേസ്.  നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ ഉടമകൾ എല്ലാവരും തന്നെ ലീ​ഗുകാരാണ്. 800 ഓളം പേരാണ് കമ്പനിയിൽ പണവും സ്വർണവും നിക്ഷേപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More