കോതമംഗലം പള്ളി കേസിൽ വിധി നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രസേനയെ ഇറക്കുമെന്ന് ഹൈക്കോടതി. വിധി നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.കോതമംഗലം മാർത്തോമൻ ചെറിയ പള്ളി കേസുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
1934 ഭരണഘടന പ്രകാരം പളളി ഭരിക്കണമെന്നും മറ്റ് മാർഗം ഇല്ലന്നും ഹൈഉത്തരവ് പല പള്ളികളിലും നടപ്പാക്കേണ്ടതുണ്ടെന്നും അതിനാൽ രണ്ട് മാസം കൂടി സാവകാശം വേണമെന്നുമാണ് സർക്കാർ വാദം. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ക്കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ എന്ത് നടപടി സ്വീകരിക്കുമെന്ന് സർക്കാർ നിലപാട് വ്യക്തമാക്കണം.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഹൈക്കോടതി ജില്ലാ കളക്ടറെ നേരിട്ട് വിളിച്ച് വരുത്തി രൂക്ഷമായി വിമർശിച്ചിരുന്നു. വിധി നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ ജയിലിൽ അടയ്‌ക്കേണ്ടി വരുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ പള്ളി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകണമെന്നും കോടതി നേരത്തെ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.