ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിന് രണ്ടില ചിഹ്നം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പിജെ ജോസഫ് വിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. രണ്ടില ചിഹ്നം മരവിപ്പിക്കണമെന്ന് ജോസഫിന്റെ ഹർജിയിൽ പിന്നീട് ഹൈക്കോടതി വിശദമായ വാദം കേൾക്കും. തുടർന്ന് ഹർജിയിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കി.
ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതി കഴിഞ്ഞി ദിവസം ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് ജോസഫ് ഹർജി നൽകിയത്. കേരളാ കോൺഗ്രസ് എം എന്ന് പാർട്ടിയുടെ പേര് ഉപയോഗിക്കാനുള്ള അവകാശവും ജോസിന് അനുവദിച്ചിരുന്നു. രണ്ടില ചിഹ്നം ജോസിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് വിഭാഗം നൽകി ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളുകയായിരുന്നു.
കേരള കോണ്ഗ്രസ്സിന്റെ ചിഹ്നമായ രണ്ടില ജോസ്. കെ.മാണി വിഭാഗത്തിന് അനുവദിച്ചു കൊണ്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. പാര്‍ട്ടിയുടെ പേരും ജോസ് വിഭാഗത്തിനു ഉപയോഗിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വിധിയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടംഗങ്ങള്‍ ജോസിനെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ ഇതിനോട് വിയോജിച്ചു. കമ്മീഷനിലെ ഒരംഗം വിയോജനം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വിധിക്കെതിരെ പി.ജെ ജോസഫ് അപ്പീൽ പോയത്.