രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; പ്രഖ്യാപനം നാളെ

ചെന്നൈ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രഖ്യാപനം നാളെ. രജനി മക്കള്‍ മന്‍ട്രം(ആര്‍എംഎം) ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാവും പ്രഖ്യാപനമുണ്ടാവുക. രജനീകാന്തിന്റെ കോടമ്പാക്കത്തുളള രാഗവേന്ദ്ര മണ്ഡപത്തില്‍ ഒത്തുകൂടാന്‍ രജനി മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരോട്് ആവശ്യപ്പെട്ടിരുന്നു. നാളെ നല്ലൊരു വാര്‍ത്ത പ്രതീക്ഷിക്കുന്നു എന്ന് ചെന്നൈയിലെ ആര്‍എംഎം സെക്രട്ടറി എവികെ രാജ പറഞ്ഞു.

ആര്‍എംഎം പരിപാടിയില്‍ 50 പേരേ പങ്കെടുപ്പിക്കാന്‍ അനുമതിയും വാങ്ങിയിരുന്നു. മാസ്‌കുകള്‍ ധരിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും പരിപാടി സംഘടിപ്പിക്കുക എന്ന് ആര്‍എംഎം ഉറപ്പുനല്‍കി. കഴിഞ്ഞ മാസം രജനീകാന്ത് എഴുതിയത് എന്ന പേരില്‍ ഒരു കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കത്ത് വ്യാജമാണെന്നും എന്നാല്‍ അതില്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്തെ ഉളളടക്കം ശരിയാണെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അദ്ദേഹത്തിന്റെ ആരോഗ്യവും കൊവിഡ് മഹാമാരിയും കണക്കിലെടുത്ത് ഇപ്പോള്‍ രാഷ്ട്രീയപ്രവേശനം നടത്തരുതെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നു.അതേസമയം രജനിയുടെ വരാനിരിക്കുന്ന ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണം പുനരാരംഭിക്കാനൊരുങ്ങുകയാണ്. ഒക്ടോബറില്‍ രജനി മക്കള്‍ മന്‍ട്രവുമായി ചര്‍ച്ച ചെയ്ത ശേഷം തന്റെ രാഷ്ട്രീയ പ്രഖ്യാപനമുണ്ടാവുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 6 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More