വിവാദമായ കാര്‍ഷിക നിയമം റദ്ദാക്കിയില്ലെങ്കില്‍ തങ്ങള്‍ മുന്നണി വിടുമെന്ന് മുതിര്‍ന്ന ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവല്‍ ട്വീറ്റ് ചെയ്തു. പാർട്ടിക്ക് സ്വതന്ത്രമായി പോരാടാൻ കഴിയാത്ത സാഹചര്യങ്ങളായതിനാലാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ ഘടക കക്ഷിയാണ് ആർഡിപി. എന്നാല്‍ കര്‍ഷകരും സൈനികരുമാണ് പാര്‍ട്ടിയുടെ ശക്തിയെന്നും അവര്‍ക്കുനേരെയുള്ള അനീതികള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും ഹനുമാന്‍ ട്വിറ്ററില്‍ കുറിച്ചു. കാര്‍ഷിക നിയമ വിഷയത്തില്‍ മോദി സര്‍ക്കാര്‍ അനുയോജ്യമായ നടപടി ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ മുന്നണി വിട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിയുമായുള്ള സഖ്യം കാരണം ബിജെപിക്കാണ് നേട്ടങ്ങളുണ്ടായതെന്നും ഇരുപത് ലക്ഷത്തില്‍ പരം വോട്ടുകള്‍ സഖ്യത്തിലൂടെ പാര്‍ട്ടി നേടിയെടുത്തുവെന്നും ഹനുമാന്‍ കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പാര്‍ട്ടി വിട്ട നേതാവാണ് ഹനുമാന്‍ ബെനിവല്‍. തുടർന്ന് 2018 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം സ്വന്തം പാർട്ടിയായ രാഷ്ട്രീയ ലോക്തന്ത്രിക് പാര്‍ട്ടി ആരംഭിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ആർഎൽപി രാജസ്ഥാനിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടത്.