മുംബൈയിൽ മൂന്ന് കോടി രൂപയുടെ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തു. അന്താരാഷ്ട്ര പാർസിലിൽ നിന്നാണ് 1.07 കിലോഗ്രാം തൂക്കം വരുന്ന ഹെറോയിൻ കണ്ടെടുത്തത്. മേക്കപ്പിനായി ഉപയോഗിക്കുന്ന കൃത്രിമ മുടിയുടെ പാക്കറ്റുകളിൽ നിന്നാണ ഹെറോയിൻ പിടിച്ചെടുത്തത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഡിആർഐ മുംബൈ നടത്തുന്ന അഞ്ചാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.
ടാൻസാനിയയിലെ ഡാർ എസ് സലാമിൽ നിന്നാണ് പാർസൽ എത്തിയത്. നവി മുംബൈയിലേക്കാണ് പാർസലുകൾ അയച്ചത്. പാർസലിൽ മയക്കുമരുന്നു കടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ട് ദിവസം മുമ്പാണ് പരിശോധന ആരംഭിച്ചത്. കൃത്രിമ മുടി പായ്ക്ക് ചെയ്ത പായ്ക്കിംഗിൽ ഒളിപ്പിച്ച നിലയിലാരുന്നു ലഹരി വസ്തുക്കൾ. പരിശോധനയിൽ ഇത് ഹെറോയിനാണെന്ന് സ്ഥിരീകരിച്ചു. ഡിആർഐയുടെ പരാതിയിൽ നർക്കോട്ടിക് കൺട്രോൾ ബ്യുറോ കേസെടുത്തു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക