കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഫൈസൽ ജയിച്ചു. കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ദേയമായിരുന്നു ഇവിടുത്തെ പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തള്ളിയാണ് ഫൈസൽ വിജയം കരസ്ഥാമാക്കിയത്. അതേസമയം എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടുപോലും നേടാനായില്ല. ഐഎൻഎൽ സ്ഥാനാർത്ഥിയാണ് ഇവിടെ മത്സരിച്ചിരുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കാരാട്ട് ഫൈസലിന്റെ വിജയത്തിനു പിന്നില്‍ സിപിഎമ്മിന്റെ തന്ത്രമാണ് ഫലം കണ്ടത്. ആദ്യഘട്ടത്തില്‍ കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സിപിഎമ്മും എല്‍ഡിഎഫും സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തതിന്റെ പേരില്‍ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രത്യക്ഷത്തില്‍ പിന്‍വലിക്കുകയായിരുന്നു. പകരം ഐഎന്‍എല്ലില്‍ നിന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്തുകയും എല്‍ ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതുവഴി സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണവിധേയനായ ഒരാളെ പിന്തുണയ്ക്കുന്നു എന്ന സംസ്ഥാന തല പ്രചാരണത്തില്‍ നിന്ന് രക്ഷപ്പെട്ട ഇടതുമുന്നണി പക്ഷെ ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് കാരാട്ട് ഫൈസലിനെ വിജയിപ്പിച്ചത്.