കേരളത്തിലെ മുസ്ലീങ്ങളെ സിപിഎം ശത്രുപക്ഷത്ത് നിർത്തുകയാണെന്ന് ജമാഅത്തെ ഇസ്ലാമി. മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാർ പ്രചാരകനാകരുതെന്ന് ജമാഅത്തെ ഇസ്ലാമി കേരള ആമീർ എംഐ അബ്ദുൾ അസീസ് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമിക്കില്ലെന്നും അബ്ദുൾ അസീസ് പറഞ്ഞു.
ദേശീയ തലത്തിൽ ബിജെപി നടത്തുന്ന ഇസ്ലാമോഫോബിയ കേരളത്തിൽ സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. ജമാഅത്ത് ഇസ്ലാമിയുടെ ഒരു പ്രവർത്തകനും ഇന്നുവരെ തീവ്രവാദ കേസുകളിൽ പ്രതികളായിട്ടില്ല. സംഘടയുടെ പിന്തുണ സിപിഎം തേടിയിട്ടുണ്ട്. പലപ്പോഴും ഇടത് പക്ഷത്തിന് ജമാഅത്തെ ഇസ്ലാമി പിന്തുണ നിൽകിയിട്ടുണമുണ്ടെന്നും അബ്ദുൾ അസീസ് പറഞ്ഞു. യുഡിഎഫ് സഖ്യചർച്ചളിൽ താൻ പങ്കെടുത്തിട്ടില്ല. ജമാഅത്തെ ഇസ്ലാമി ഒരു മുന്നണിക്കും പിന്തുണ നൽകിയിട്ടില്ല. സ്വതന്ത്ര സംഘടന എന്ന നിലയിൽ അവർക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാം. എംഎ ഹസ്സന്റേത് സൗഹൃദ സന്ദർശനമായിരുന്നെന്നും കേരള അമീർ വ്യക്തമാക്കി.