ഗുജറാത്തില്‍ യുഎപിഎ പ്രകാരം അറസ്റ്റുചെയ്ത 122 പേരെ കോടതി വെറുതെവിട്ടു

യുഎപിഎ പ്രകാരം അറസ്റ്റിലായ 122 പേരെ ഗുജറാത്തിലെ സൂറത്തിലെ കോടതി കുറ്റവിമുക്തമാക്കി. നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യിലെ അംഗങ്ങളാണെന്ന് ആരോപിച്ച് 2001 ഡിസംബറിലാണ് അവരെ അറസ്റ്റ് ചെയ്തത്. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ. എൻ. ദേവ് എല്ലാവരെയും വെറുതെ വിട്ടത്. വിചാരണ നടക്കുന്നതിനിടെ മറ്റ് അഞ്ച് പേര്‍ ജയിലില്‍ കിടന്ന് മരിച്ചിരുന്നു.

കുറ്റാരോപിതർ സിമി പ്രവര്‍ത്തകരാണെന്നോ, രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തിയെന്നോ, അതിനായി ഒത്തു കൂടിയെന്നോ തെളിവുകൾ നിരത്തി സമര്‍ത്ഥിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. യു‌എ‌പി‌എ പ്രകാരം പ്രതികളെ കുറ്റവാളികളാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. 

നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരാണ് എന്നാരോപിച്ച് 2001 ഡിസംബർ 28-നാണ് 127 പേരെ സൂറത്തിന്റെ അത്വലൈൻസ് പോലീസ് അറസ്റ്റ് ചെയ്തത്. സാഗ്രാംപുര നഗരത്തിലെ ഒരു ഹാളിൽ അവര്‍ ഒത്തുകൂടി എന്നായിരുന്നു പൊലീസിന്‍റെ ആരോപണം. ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. അഖിലേന്ത്യാ ന്യൂനപക്ഷ വിദ്യാഭ്യാസ ബോർഡിന്റെ ബാനറിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു അവര്‍. മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്കായി ഒത്തുകൂടിയതാണെന്ന് അവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

പത്ത് വര്‍ഷത്തിനുളളില്‍ രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ 50 ശതമാനവും സ്ത്രീകളാകണമെന്നാണ് ആഗ്രഹം- രാഹുല്‍ ഗാന്ധി

More
More
National Desk 12 hours ago
National

ബിജെപി ഒരിടത്തും ജയിക്കില്ല, കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തും- അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ഹമാസ് തീവ്രവാദികളല്ല, സ്വാതന്ത്ര്യ സമര പോരാളികളാണ് : അദ്‌നാൻ അബൂ അൽഹൈജ

More
More
National Desk 1 day ago
National

കോന്‍ ബനേഗ ക്രോർപതിയിൽ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി 14-കാരൻ

More
More
Web Desk 1 day ago
National

കെസിആറിനെ ആര് പൂട്ടും? തെലങ്കാനയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

More
More
National Desk 2 days ago
National

'രണ്ട് വർഷം എന്തെടുക്കുകയായിരുന്നു?'; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

More
More