തിരുവനന്തപുരം: മുസ്ലിം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്തുള്ള വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി. കോടതിയിലൂടെ മാത്രം വിവാഹ മോചനം സാധ്യമാകുന്നത് സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ മുസ്ലിം വ്യക്തി നിയമപ്രകാരം തന്നെ സ്ത്രീകള്‍ക്ക് വിവാഹ മോചനം നേടാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വ്യകതമാക്കി.
മുസ്ലിം സ്ത്രീകള്‍ക്ക് നിയമ പ്രകാരം മാത്രമേ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ വെന്ന് കെ. സി. മോയിന്‍- നസീമ കേസില്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. വിവാഹ മോചനത്തിന് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടി കാണിച്ചുള്ള ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. മുസ്ലിം സമുദായത്തിലെ പുരുഷ കേന്ദ്രീകൃത സമൂഹം സ്ത്രീകളെ വിവാഹ മോചനത്തിന് അനുവദിക്കാതെ തളച്ചിട്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നിയമ പരമല്ലാതെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ മുസ്ലിം സമുദായത്തില്‍ തന്നെ സാധ്യതകള്‍ ഉണ്ടെന്നും കോടതി ചൂണ്ടികാട്ടി.
വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ 'ത്വലാഖ്- എ തഫ്വിസ്' മുസ്ലിം സ്ത്രീകള്‍ക്ക് അനുവദീനിയമാണ്. ഏകപക്ഷീയമായി വിവാഹ മോചനം നേടാന്‍ സാധിക്കുന്ന ഖുല നിയമവും മുസ്ലിം സമുദായത്തിലുണ്ട്. ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്ലിം സ്ത്രീകൾക്ക് വിവാഹ മോചനത്തിനായി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.