തിരുവനന്തപുരം: ബാബുവിന്റെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നാവശ്യപ്പട്ട് സിപിഎം ഹൈക്കോടതിയെ സമീപിക്കും. ശബരിമലയുടെ പേരിൽ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനാമാണെന്നാണ് സിപിഎം ആരോപണം. വിശ്വാസം ചൂഷണം ചെയ്ത് വോട്ട് നേടിയതിന്റെ നിരവധി തെളിവുകൾ സിപിഎം ശേഖരിച്ചിട്ടുണ്ട്. സീൽ ഇല്ലാത്തതിന്റെ പേരിൽ പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയതും സിപിഎം കോടതിയിൽ ചോദ്യം ചെയ്യും. ഇത്തരത്തിൽ 1071 വോട്ടുകൾക്കാണ് കൗണ്ടിംഗ് ഉദ്യോഗസ്ഥർ റദ്ദാക്കിയത്. പോസ്റ്റൽ ബാലറ്റിൽ സീൽ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നാണ് സിപിഎം പറയുന്നത്.
990 വോട്ടുകൾക്കാണ് സിറ്റിംഗ് എംഎൽഎ ആയ സ്വരാജ് തൃപ്പൂണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടത്. സ്വരാജിന്റെ പരാജയം വിശദമായി പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.
ബിജെപി വോട്ട് മറിച്ചതാണ് പരാജയകാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തോൽവി വിശദമായി അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചത്. തൃപ്പൂണിത്തുറയിൽ കടുത്ത മത്സരത്തിൽ സ്വരാജിന് ജയിക്കാൻ കഴിയുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. ക ഴിഞ്ഞ തവണ നാലായിരത്തോളം വോട്ടിനാണ് സ്വരാജ് ജയിച്ചത്. മണ്ഡലത്തിൽ ബിജെപിക്ക് പതിനായിരത്തോളം വോട്ടുകൾക്കാണ് കുറഞ്ഞത്. ഈ വോട്ടുകൾ കെ ബാബുവിന് ലഭിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം. വോട്ട് ചോർച്ച അന്വേഷിക്കണമെന്ന് ബിജെപി സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്.