മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ നടപടികളായി എം കെ സ്റ്റാലിന്‍. 2.7 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപ നൽകും. പാലിന്റെ വില മൂന്ന് രൂപയായി കുറയ്ക്കാനും ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് ജനപ്രിയ നടപടികൾ . സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി കോവിഡ് ചികിത്സ നൽകും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകളുടെ യാത്ര സൗജന്യമാക്കാനും സർക്കാർ തീരുമാനിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ ഇന്ന് രാവിലെയാണ് ചുമതലയേറ്റത്. അറുപത്തിനാലുകാരനായ സ്റ്റാലിൻ ഡിഎംകെ അധ്യക്ഷനാണ്. രാവിലെ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ചടങ്ങിൽ മുൻമുഖ്യമന്ത്രിമാർ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷിനേതാക്കൾ, ഘടക കക്ഷിനേതാക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ജനപ്രിയ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചത്.
ഡിഎംകെ ആറാം തവണയാണ് തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്. 234 അംഗനിയമസഭയില്‍ ഡിഎംകെ സഖ്യം നേടിയത് 159 സീറ്റുകളാണ്.