വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് ഹൈക്കോടതി. വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളും സർക്കാരും നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം. പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും കോടതി പറഞ്ഞു. വിചാരണക്കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് പ്രതികള്‍ ഇപ്പോള്‍ പുറത്താണ് ഉള്ളത്. കേസുമായി ബന്ധപ്പെട്ട അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഈ അപ്പീലില്‍ പ്രതികളെ ശിക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
നിലവിലുള്ള സാഹചര്യത്തിൽ തുടരന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയാൽ ശിക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. പ്രതികള്‍ രാജ്യം വിടാനോ വേറെ ഏതെങ്കിലും തരത്തില്‍ മുങ്ങാനോ സാധ്യതയുമുണ്ട്. അതുകൊണ്ട്, ശിക്ഷയില്‍നിന്ന് പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയൊ ജാമ്യത്തിൽ വിടുകയൊ വേണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.