വ്യാജരേഖ ചമച്ച കേസിൽ ബിജെപി വക്താവ് സംപിത് പാത്രക്ക് ഛത്തീസ്ഗഡ് പൊലീസിന്റെ നോട്ടീസ്

കോൺഗ്രസിനെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയിൽ ബിജെപി വക്താവ് സംപിത് പാത്രക്ക് ഛത്തീസ്ഗഡ് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് റായ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

എഐസിസി ഗവേണ വിഭാഗത്തിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിർമിച്ചെന്ന പരാതിയിലാണ് സംപീത് പാത്ര, മുൻ മുഖ്യമന്ത്രി രമൺ സിംഗ് എന്നിവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എൻഎസ് യുഐ സംസ്ഥാന പ്രസിഡന്റ് ആകാശ് ശർമായാണ് ഇരുവർക്കും എതിരെ പരാതി നൽകിയത്. നേരിട്ടോ ഓൺലൈൻ വഴിയോ സംപീതിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാജവാർത്ത സൃഷ്ടിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചെന്നാണ് എൻഎസ് യുഐ പരാതിയിൽ പറയുന്നത്. കൊവിഡ് പ്രതിരോധത്തിലെ പരാജയം മറച്ചുവെക്കാനായി, വ്യാജമായി നിർമിച്ച രേഖകളുമായി കോൺഗ്രസിനെതിരെ പ്രചാരണം നടത്തിയെന്ന് ആകാശ് ശർമ പറഞ്ഞു. വ്യാജരേഖ ചമക്കൽ, സമാധാനം തകർക്കൽ, കിംവതന്തി പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേ സമയം കോൺഗ്രസിന്റെ നീക്കം മുഖം രക്ഷിക്കാനാണെന്ന് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ബ്രിജ്മോഹൻ അഗർവാൾ പറഞ്ഞു. പ്രധാനമന്ത്രിയെയും രാജ്യത്തെയും അപകീർത്തിപ്പെടുത്താനാണ് ടൂൾകിറ്റിലൂടെ കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.


Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More