ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ സാമൂഹിക നയങ്ങള്‍ക്കെതിരെ വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന നിര്‍ദേശത്തിനെയാണ് വാട്സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. പുതിയ നയങ്ങള്‍ നടപ്പിലാക്കാന്‍ നല്‍കിയിരിക്കുന്ന അവസാന ദിനമായ മെയ് 25- നാണ് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പുതിയ സ്വകാര്യത നയം നടപ്പിലാക്കുകയാണെങ്കില്‍ ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത്, ആരോ ആളുകളുടെയും വിരലടയാളം ശേഖരിക്കുന്നത് പോലെയായിരിക്കും. ഇതിനായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഒഴിവാക്കേണ്ടാതായി വരുമെന്നും, ഇത് ഗുരുതര സ്വകാര്യതാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും വാട്സാപ്പ് ഹൈക്കോടതിയെ അറിയിച്ചു.
2017-ലെ ജസ്റ്റിസ് കെഎസ് പുട്ടസ്വാമി - യൂണിയൻ ഓഫ് ഇന്ത്യ കേസിൽ പറഞ്ഞ വിധി ചൂണ്ടിക്കാട്ടിയാണ് വാട്സാപ്പ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഈ വിധിയില്‍ പറയുന്നത് സന്ദേശങ്ങള്‍ ട്രേസ് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും, സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റവുമാണെന്നാണ്. അതിനാല്‍ അനുകൂലമായ വിധിയുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.