തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതോടെയാണ് എതിരില്ലാതെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞടുപ്പ് നടന്നത്. അടൂരില്‍ നിന്നുള്ള എം എല്‍ എയായ ചിറ്റയം ഗോപകുമാര്‍ ഇത് മൂന്നാം തവണയാണ് ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് എത്തുന്നത്.
എ ഐ എസ് എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ചിറ്റയം ഗോപകുമാര്‍ നിലവില്‍ സി പി ഐ സംസ്ഥാന കൌണ്‍സില്‍ അംഗമാണ്. കശുവണ്ടി തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനം ലക്ഷദ്വീപ് വിഷയത്തില്‍ പ്രമേയം പാസ്സാക്കി. തുടര്‍ന്നു ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള ഗവർണറുടെ നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയ ചർച്ചയും തുടങ്ങി. സിപിഐ എം വിപ്പ് കെ കെ ശൈലജയാണ് ആദ്യം ചർച്ച തുടങ്ങിയത്. കേരളത്തിന്റെ ഗവര്‍ണറായിരുന്ന ആര്‍ എല്‍. ഭാട്യ, മന്ത്രിമാരായിരുന്ന കെ ആര്‍ ഗൗരിയമ്മ, ആര്‍ ബാലകൃഷ്ണപിള്ള, മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ ജെ ചാക്കോ , മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായ സി എ കുര്യന്‍, കെ എം ഹംസക്കുഞ്ഞ്, സഭാംഗമായിരുന്ന ബി രാഘവന്‍ എന്നിവര്‍ക്ക് ആദരമർപ്പിച്ചാണ് സഭാസമ്മേളനം ആരംഭിച്ചത്.