ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഖിലേഷ് യാദവ് പറഞ്ഞു.
തലതിരിഞ്ഞ നയങ്ങളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരായ ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കും. വലിയ പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയതിന്റെ അനുഭവം നല്ലതല്ല. അതിനാൽ വലിയ പാർട്ടികളുമായി സഖ്യം ഉണ്ടാക്കില്ല. ബഹുജൻ സമാജ് പാർട്ടിയുടെയും കോൺഗ്രസിന്റെയും പേര് പരാമർശിക്കാതെ അഖിലേഷ് യാദവ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 300 എണ്ണമാണ് സമാജ്‌വാദി പാർട്ടി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും. കൊവിഡ് മരണ കണക്കുകൾ സർക്കാർ മറച്ചുവെക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.