മുംബൈ: റിപബ്ലിക് ടിവിയിലെ എല്ലാ തീരുമാനങ്ങളും താന്‍ അറിയാറില്ലെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമി. റിപബ്ലിക് ടിവിയില്‍ ആയിരത്തിലധികം ജീവനക്കാരുണ്ട്. അതിനാല്‍ കേസില്‍ അന്വേഷിക്കുന്ന കാര്യങ്ങള്‍ തന്‍റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും ആര്‍ണബ് ഗോസ്വാമി പറഞ്ഞു. ടിആർപി തട്ടിപ്പ് കേസിൽ പൊലീസിന്റെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചാനൽ റേറ്റിങ് കൂട്ടാൻ നടത്തിയ ടിആർപി തട്ടിപ്പുകേസിൽ അർണബിനെയടക്കം പ്രതിചേർത്ത് കഴിഞ്ഞ ദിവസം മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ക്രൈംബ്രാഞ്ച് മുംബൈ മജിസ്ട്രറ്റ് കോടതിയിലാണ് 1912 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. അർണബിനു പുറമേ റിപബ്ലിക് ഉടമകളായ എആര്‍ജി ഔട്ട്‌ലയർ മീഡിയയുടെ ഭാഗമായ പ്രിയ മുഖർജി, ശിവേന്ദു മുലേക്കർ, ശിവ സുന്ദരം, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ(ബാർക്) സിഇഒ പാർത്ഥോ ദാസ്ഗുപ്ത, റിപബ്ലിക് ടിവി സിഇഒ വികാസ് എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തന്‍റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും എഡിറ്റോറിയൽ കാര്യങ്ങൾ മാത്രമാണ് താൻ കൈകാര്യം ചെയ്യുന്നതെന്നും അർണബ് കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടിആര്‍പി കൃത്രിമം നടന്നതും ഇതിനായി നിയമ വിരുദ്ധമായി പണം നല്‍കിയതുമെല്ലാം അർണബ് ഗോസ്വാമിയുടെ അറിവോടെയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.