കെ. എം. മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ എല്‍ഡിഎഫിനെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍. 'കെ. എം. മാണിയുടെ പാര്‍ട്ടിക്ക് എല്‍ഡിഎഫ് വക 12 സീറ്റ്, അദ്ദേഹത്തിന്റെ സ്മാരകത്തിനായി 5 കോടി, ഇപ്പോള്‍ അദ്ദേഹം അഴിമതിക്കാരനാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വക കോടതിയില്‍ വാദവും. തൻ്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച LDF നെതിരെ ജോസ്മോൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജോസ്മോൻ മുണ്ട് മുറുക്കിയുടുക്കാനും, പിണറായിയെ നേരിൽ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കും. കരയുമ്പോൾ ഏങ്ങലടിക്കരുത് എന്ന് CPIM കർശന നിർദേശം നല്കിയിട്ടുണ്ട്'. രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
KM മാണിയുടെ പാർട്ടിക്ക് LDF വക 12 സീറ്റ്,
KM മാണിയുടെ സ്മാരകത്തിന് LDF സർക്കാർ വക 5 കോടി,
KM മാണി പക്ഷേ അഴിമതിക്കാരനെന്ന് LDF സർക്കാർ വക കോടതിയിൽ വാദം,
ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്.
തൻ്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച LDF നെതിരെ ജോസ്മോൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജോസ്മോൻ മുണ്ട് മുറുക്കിയുടുക്കാനും, പിണറായിയെ നേരിൽ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കും. കരയുമ്പോൾ ഏങ്ങലടിക്കരുത് എന്ന് CPIM കർശന നിർദേശം നല്കിയിട്ടുണ്ട്.