നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവര്‍ണര്‍ പറഞ്ഞു. തന്‍റെ സംസ്ഥാനത്ത് നൂറിലധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും, എല്ലാവരും മാസ്ക് ധരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പും പ്രസിഡന്‍റിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം17,59,103 ആയി. 69,254 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്