ജോ ബൈഡന്റെ വിജയം വീണ്ടും ഉറപ്പിച്ച് ജോര്‍ജിയയിലെ ഫലങ്ങള്‍.തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാരോപിച്ച് ഡോണാള്‍ഡ് ട്രംപിന്റെ പരാതിയെത്തുടര്‍ന്ന് നടന്ന രണ്ടാമത് വോട്ടെണ്ണലിലും ബൈഡന്‍ വിജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
ഡെമോക്രാറ്റിക്ക് സഖ്യകക്ഷികളുടെ വലിയ വളര്‍ച്ചയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കണ്ടത്. കടുത്ത പരിസ്ഥിതിവാദികളും പുരോഗമന ആശയങ്ങളുമുള്ള സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിടുന്ന ഒട്ടനവധി യുവാക്കളാണ് ബൈഡന് പിന്തുണയുമായി രംഗത്തെത്തിയത്.
ഏകദേശം 95 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ന് 264 ഇലക്ടറല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട് ബൈഡന്‍. ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളിലെ റിസള്‍ട്ട് അനുകൂലമായാല്‍ മുന്നൂറോളം ഇലക്ടറല്‍ വോട്ടുകൾ ബൈഡന് ലഭിക്കും. കേവല ഭൂരിപക്ഷത്തിന് 270 വോട്ടുകളാണ് ആകെ വേണ്ടത്.
യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകുന്നത്. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. നിർണായക സംസ്ഥാനമായ മിഷിഗണിൽ വിജയിച്ചതോടെയാണ് ബൈഡന് അനുകൂലമായി കാര്യങ്ങള്‍ മാറിമറിഞ്ഞത്.