വീട്ടുകാര്‍ തനിക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ ആണെന്നും അത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി സ്ത്രീധന ഓഫീസര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വീട്ടുകാര്‍ നല്‍കിയ 55 പവന്‍ സ്വര്‍ണം തിരികെ നല്‍കണമെന്ന് കാണിച്ച് സ്ത്രീധന ഓഫീസര്‍ ഉത്തരവിറക്കുകയും ചെയ്തു.
അതേസമയം, ഭർത്താവിന്‍റെ വീട്ടിൽ മോഫിയ പർവീണ്‍ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിയില്‍ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നുവെന്നും ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിലുണ്ട്
'ആണ്‍കുട്ടികള്‍ ഉളള എല്ലാ വീട്ടിലും ഓരോ തുലാസുകളുണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ ത്രാസ് പിടിച്ചെടുക്കുക, എനിക്ക് രണ്ട് ആണ്‍ മക്കളാണ്. എന്റെ വീട്ടിലും ഉണ്ട് ത്രാസ്. അത് ഞാന്‍ ഒഴിവാക്കുകയാണ്'. സലീം കുമാര്‍ പറഞ്ഞു.
ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷോഭിച്ച് സംസാരിക്കേണ്ടിവന്ന സംഭവത്തില്‍ ജോസഫൈന്‍ മാപ്പ് പറഞ്ഞു. പെണ്‍കുട്ടികള്‍ പരാതിപ്പെടാനായി ധൈര്യത്തോടെ മുന്നോട്ടുവരാത്തതിലുളള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. പക്ഷേ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോധ്യമായി