മരിച്ചൊരാൾ എപ്പോഴും കുടിച്ചിരുന്നു, കുടിയിലെപ്പോഴുമയാൾ ലളിതമായി മരിച്ചിരുന്നു, മരിച്ചിട്ടയാൾ എഴുന്നേറ്റ പ്രഭാതങ്ങളിലെയിലകളിൽ, തൂങ്ങി നിന്ന ജലക്കനങ്ങളിൽ, നിന്നയാൾ മറ്റൊരു വെളിച്ചമില്ലാ പ്രഭാതത്തിന്റെ, ആവിയൂതി കളഞ്ഞിരുന്നു. കുടിച്ച് കുടിച്ച് തിളച്ച് മരിച്ചൊരാളുടെ മുഷിഞ്ഞ തലയിലൊരു മുദ്രാവാക്യമുണ്ടാർന്നു ആ മുദ്രാവാക്യത്തിലെമ്പാടും ചോരച്ച ചുമകളുണ്ടാർന്നു ചുമയിലൊരു പോലീസേമ്മാൻ ബുട്ട്സിട്ട് നടന്നാർന്നു
കുമാരേട്ടൻ കളളിമുണ്ടൂരി തലേക്കെട്ടി സീതചാത്തന്റെ തേക്കുംകണയൂരി കർണ്ണൻകളി തൊടങ്ങ്ക. കൈതോലതണ്ടിന്റെ വില്ല്ക്കെട്ടി ഞാങ്ങളപുല്ലിന്റെയമ്പ് തൊടുക്കും. കർണ്ണൻകുമാരനലറി വിളിക്കും "ന്നെ തന്തയില്ലാന്ന് ഓര്ചെലച്ചപ്പോ "തുര്യോധനാ " ചങ്ങായി നീയാണ് നുമ്മക്ക് തൊണ നിന്നത് "