സോളാർ അഴിമതിയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോർട്ടർ ചാനൽ' അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ശ്രീ.ഉമ്മൻചാണ്ടി കോടതിയിൽഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം പരാജയങ്ങള്‍ ആരുടേയും തലയില്‍ കെട്ടിവെയ്ക്കാന്‍ താനില്ലെന്നും വീട്ടിനകത്തെ പ്രശ്നങ്ങള്‍ പുറത്തുപറയാതിരിക്കാനുള്ള അച്ചടക്ക ബോധം പ്രധാനമാണെന്നും അതാണ് സംഘടനാപരമായ ബോധ്യമെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷ അറിയില്ല, കേരളത്തിന്റെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ പി സി സി പ്രസിഡന്‍റ് കെ. സുധാകരനാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം കോട്ടയം ഡി.സി.സി. പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തിന്‍റെ മറുപടിയായാണ് തിരുവഞ്ചൂരിന്‍റെ പ്രതികരണം. എന്നോടൊന്നും ആലോചിക്കേണ്ടതില്ല. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണ്. ഞാന്‍ പ്രസ്ഥാനമില്ലാത്തയാളാണ്.
സോളാര്‍ കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വന്നതിനു ശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തെളിവുണ്ടായിരുന്നുവെങ്കില്‍ പിണറായി സര്‍ക്കാര്‍ തന്നെ വെറുതെ വിടുമായിരുന്നോയെന്നും ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.