പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടന്ന യോഗത്തിൽ പങ്കെടുത്തവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും മതസ്പർദ്ധ വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ശോഭാ കരന്തലജെയ്ക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസ് എടുത്തിരിക്കുന്നത്